Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C.P. Radhakrishnan

ആം ആദ്മി പാർട്ടി എംപിമാരുടെ ബിജെപി ലയനത്തിന് അംഗീകാരം

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട ഏഴ് എംപിമാരുടെ ബിജെപി ലയനത്തിന് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ അംഗീകാരം നൽകി. ഇതോടെ 245 അംഗ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113 ആയും എൻഡിഎയുടേത് 148 ആയും ഉയർന്നു.

രാഷ്‌ട്രപതി നാമനിർദേശം ചെയ്തവരിൽ ബിജെപിയിൽ ചേർന്ന അഞ്ചു പേരും ഉൾപ്പെടെയാണ് ബിജെപിയുടെ അംഗസംഖ്യ 113ലെത്തിയത്.

എഎപി വിട്ട രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, വിക്രംജിത് സിംഗ് സാഹ്നി, ഹർഭജൻ സിംഗ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ഇവരുടെ ലയനത്തിന് രാജ്യസഭാധ്യക്ഷൻ കൂടിയായ ഉപരാഷ്‌ട്രപതി അംഗീകാരം നൽകിയതായി കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു ആണ് സാമൂഹ്യമാധ്യമമായ എക്സിലൂടെ അറിയിച്ചത്. പിന്നാലെ രാജ്യസഭയുടെ വെബ്സൈറ്റിലും പാർട്ടികളുടെ പുതിയ അംഗബലം പ്രസിദ്ധീകരിച്ചു.

പഞ്ചാബിൽനിന്ന് ആകെയുള്ള ഏഴ് രാജ്യസഭാംഗങ്ങളിൽ ആറു പേരും ബിജെപിയിലെത്തി. രാജ്യസഭയിലേക്ക് ഒരംഗത്തപ്പോലും തെരഞ്ഞെടുക്കാനുള്ള അംഗബലമില്ലാത്ത ചെറുപാർട്ടിയാണു പഞ്ചാബിൽ ബിജെപി. പഞ്ചാബിലെ 117 അംഗ നിയമസഭയിൽ വെറും രണ്ട് എംഎൽഎമാർ മാത്രമാണു ബിജെപിക്കുള്ളത്.

രാജ്യസഭയിൽ പത്ത് എംപിമാരുമായി നാലാം സ്ഥാനത്തുണ്ടായിരുന്ന എഎപിയുടെ അംഗബലം മൂന്നായി കുറഞ്ഞു. പഞ്ചാബിൽനിന്ന് ബൽബീർ സിംഗ് സീചെവാൾ മാത്രമാണ് എഎപിയിൽ ശേഷിക്കുന്നത്.

ഡൽഹിയിൽ നിന്നുള്ള രാജ്യസഭയിലെ പാർട്ടി നേതാവ് സഞ്ജയ് സിംഗും ചാർട്ടേഡ് അക്കൗണ്ടന്‍റായ എൻ.ഡി. ഗുപ്തയും എഎപിയിൽ തുടരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സിന്‍റെ മുൻ ദേശീയ പ്രസിഡന്‍റാണു ഗുപ്ത.

രാജ്യസഭയിലെ രാജ്യസഭയിലെ പുതിയ അംഗബലം

ബിജെപി: 113 

(നേരത്തേ 107 ആയിരുന്നു. നാമനിർദേശം ചെയ്യപ്പെട്ട അഞ്ച് പേരും  ആറ് എഎപി അംഗങ്ങളും ചേർന്നതോടെയാണിത്).

എൻഡിഎ : 148

എഎപി: പത്തിൽനിന്ന് മൂന്നായി കുറഞ്ഞു 

പത്താം ഷെഡ്യൂൾ

അടൽ ബിഹാരി വാജ്പേയ് സർക്കാരിന്‍റെ കാലത്ത് പാർലമെന്‍റ് പാസാക്കിയ 2003ലെ 91-ാം ഭരണഘടനാ ഭേദഗതി നിയമം ആണ് കൂറുമാറിയ എഎപി എംപിമാരെ അയോഗ്യതയിൽ നിന്നൊഴിവാക്കിയത്. രാഷ്‌ട്രീയ പാർട്ടി എംപിമാരിൽ കുറഞ്ഞതു മൂന്നിൽ രണ്ട് അംഗങ്ങൾ മറ്റൊരു പാർട്ടിയിലേക്കു മാറിയാൽ അതു ലയനമായി കണക്കാക്കും എന്നതായിരുന്നു നിയമഭേദഗതി.

 

 

NRI

ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണനുമായി സജിമോൻ ആന്‍റണി കൂടിക്കാഴ്ച നടത്തി

ന്യൂയോർക്ക്: ഇന്ത്യയുടെ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണനുമായി ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ ഉപരാഷ്‌ട്രപതിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

രാജ്യത്തെയും അമേരിക്കയിലെയും രാഷ്‌ട്രീയവും സാമൂഹ്യവുമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രയങ്ങൾ പങ്കുവയ്ക്കുകയും ചയ്തു. ചർച്ച 25 മിനിറ്റോളം നീണ്ടു നിന്നു.

സി.പി. രാധാകൃഷ്ണനെ ഫൊക്കാനയുടെ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ കലഹരി റിസോർട്ടിൽ നടക്കുന്ന കൺവൻഷനിലേക്കു ക്ഷണിക്കുകയും ആ ക്ഷണം അദ്ദേഹം സ്വീകരിക്കയും ചെയ്തു.

 

National

ക്രൈസ്തവമൂല്യങ്ങൾ വലിയ പ്രചോദനം: ഉപരാഷ്‌ട്രപതി

ന്യൂഡൽഹി: ക്രൈസ്തവമൂല്യങ്ങളും പഠനങ്ങളും മാനവസമൂഹത്തിനാകെ പ്രചോദനമാണെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ. സാമൂഹിക, സാംസ്കാരിക, വികസന, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും ജീവകാരുണ്യ രംഗത്തും ക്രൈസ്തവസമൂഹം നൽകിവരുന്ന സേവനങ്ങൾ രാജ്യത്തിന്‍റെ വളർച്ചയ്ക്കു സഹായകമായെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഇന്നലെ ഡൽഹിയിലെ ആസ്ഥാനത്തു സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകുകയായിരുന്നു ഉപരാഷ്‌ട്രപതി.

പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് വിശിഷ്‌ടാതിഥിയായിരുന്നു. സിബിസിഐ പ്രസിഡന്‍റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഇന്ത്യയിലെ വത്തിക്കാൻ നുണ്‍ഷ്യോ ആർച്ച്ബിഷപ് ലെയോപോൾദോ ജിറേല്ലി, സിബിസിഐ വൈസ് പ്രസിഡന്‍റ് ആർച്ച്ബിഷപ് ഡോ. ജോർജ് അന്തോണിസാമി, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. മാത്യു കോയിക്കൽ എന്നിവർ പ്രസംഗിച്ചു.

സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഡോ. ആന്‍റണി പൂള, സീറോമലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ, എംപിമാരായ ശശി തരൂർ, ജോസ് കെ. മാണി, ജോണ്‍ ബ്രിട്ടാസ്, മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, അൽഫോൻസ് കണ്ണന്താനം, പ്രഫ. കെ.വി. തോമസ്, റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ്, വിദേശകാര്യ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ്, അംബാസഡർമാർ, കേന്ദ്ര റവന്യു ഡയറക്‌ടർ മനു വെട്ടിക്കൽ, ഷോണ്‍ ജോർജ്, നോബിൾ മാത്യു, വർഗീസ് മൂലൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

Latest News

Corehub Up